കൂടിപ്പോയാൽ അറുപതോ എഴുപതോ സംവൽസരങ്ങൾ .
സുഖവും ദു:ഖവും ഏറിയും കുറഞ്ഞും
സുഖിപ്പിക്കാനും ദു:ഖിപ്പിക്കാനും ചിലർ നിമിത്തമാകുന്നു. പാതി വഴിയെത്തി തിരിഞ്ഞു നോക്കുമ്പോൾ
തികഞ്ഞ ശാന്തത.
സ്വന്തം ചോരയുടെ തിരസ്കരണത്തേക്കാൾ വലിയ വേദനയൊന്നും വരാനില്ലെന്ന തിരിച്ചറിവ്.
വേദനിച്ചതൊക്കെ വെറുതെയായിരുന്നുവെന്ന ആത്മ പുച്ഛം .
നിനക്ക് ഞാനുണ്ട് (ഞാനേയുള്ളു.) എന്ന സ്വയം സമാശ്വസിപ്പിക്കൽ .
ജീവിതമധുപാത്രമാവോളം ആസ്വദിച്ചു നുകരാൻ പാതിക്കാലം കടന്നുപോയിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട പാദങ്ങളേ, എന്നെ ചുമക്കുക . നമുക്ക് പോകാം .
കണ്ണേ,ഇതുവരെ കാണാത്ത കാഴ്ചകൾ കൊണ്ട് ഞാൻ നിന്നെ സന്തോഷിപ്പിക്കാം.
പ്രിയ മസ്തിഷ്കമേ എന്റെ പ്രിയ കവിതകളടുക്കി വയ്ക്കുക, ചുണ്ടിൽ പകരുക..
കൈക്കലാക്കരുതൊന്നും എൻ കൈകളേ .
വിട്ടയക്കുക , പ്രിയതരമെല്ലാം
അതതിടത്തിരിക്കട്ടെ
ഹൃദയം മാത്രം നിറച്ചിടാം നമുക്ക് .

No comments:
Post a Comment